Tuesday, 9 February 2021

സ്പന്ദനങ്ങള്‍ തിരുവാതിര


 Live in the present. Past is past....but....Present is incomplete without the past.

അതുകൊണ്ട് കഴിഞ്ഞ കാലങ്ങളില് ആഘോഷിച്ച ഏറ്റവും നല്ല തിരുവാതിരകളുടെ ഓര്മ്മകള് അയവിറക്കി പുതിയ തിരുവാതിര കൊണ്ടാടാം.

Old is gold
ഇലക്ട്രിസിറ്റിയോ, എലെക്ട്രോണിക് മാധ്യമങ്ങളോ ഇല്ലാതിരുന്ന കാലത്ത് ആഘോഷിച്ചിരുന്ന തിരുവാതിരകൾ അതിനാൽ എന്നെന്നും ഓര്മ്മയില് നിലനില്ക്കുന്നു.

തിരുവാതിരയുടെ അഞ്ച്, ആറ് ദിവസം മുന്പുതന്നെ അതിരാവിലെ (കാക്ക കരയും മുന്നേ,) സ്ത്രീജനങ്ങളെല്ലാം തണുത്തു വിറയ്ക്കുമെങ്കിലും, ചൂട്ടും കത്തിച്ചു കുളത്തിലേയ്ക്ക് എത്തും. കുളത്തിന്നടുത്തു തലേന്ന് കൂട്ടിവെച്ച ചമ്മല കത്തിച്ചു തീക്കായും. വെള്ളത്തിലിറങ്ങിയാല് പിന്നെ തണുപ്പൊക്കെ പറപറക്കും....പിന്നെ ബഹളമയം. ചിട്ടയില്ത്തന്നെ പാടലും, തുടിയ്ക്കലും,മലര് വറക്കലും.

എല്ലാമിപ്പോൾ -----
"അന്യം നിന്നുപോയ കലാപരിപാടികള്"!!

'ധനുമാസത്തില് തിരുവാതിര
ഭഗവാന് തന്റെ തിരുനാളാണ്.....'

കുളികഴിഞ്ഞാല് ഊഞ്ഞാലാടല് ഒരു ചടങ്ങാണ്.

'ഒന്നേ ഒന്നേപോല്
ഒരാളുയരത്തിലൂഞ്ഞാലിട്ടു..... തിരുവാതിരക്ക്‌ ഊഞ്ഞാലുമായി ഗാഢമായ ബന്ധം ആയിരുന്നു എന്ന് വേണം പറയാൻ.

'പാതിരാപ്പൂ' ചൂടല് പ്രധാന ചടങ്ങാണ്. പകലുണ്ട്, (പകലൂണ്, എന്നാല്, സൂര്യന് അസ്തമിയ്ക്കും മുന്നേ അത്താഴം കഴിയ്ക്കുന്നത്. ഇത്, പണ്ട് കൃത്യമായി ഇല്ലങ്ങളില് ആചരിച്ചിരുന്നു, 14 വാവിന് പകലുണ്ണല് കുട്ടികൾക്കും അമ്മമാർക്കും നിർബന്ധം. (.14വാവ് എന്നാണു അമ്മമാർ പറയുക. (അത് , തിഥിയെ കുറിയ്ക്കുന്നു. പുരുഷന്മാര്ക്ക് ‍അത്താഴം പലഹാരം, പതിവ് നേരത്ത്)
പകലൂണിന്റെ അവസാനം തിരുവാതിര നോൽമ്പിന്റെ മുന്നോടിയായി 'കൂവപ്പായസം' കഴിയ്ക്കണം.

കൊടുവേലിപ്പൂ, അടയ്ക്കാമണിയന് എന്നിവ ഈ കാലത്ത് സമൃദ്ധിയോടെ വളരും. ഇവ പാതിരപ്പൂ എന്നു തന്നെ അറിയപ്പെട്ടു.
നടുമുറ്റത്ത്‌ മംഗല്യസ്ത്രീകള്ക്ക് കഴിയ്ക്കാനുള്ള 108 വെറ്റില നേദിയ്ക്കും. പിന്നെ ആരാധനകളാണ്. മേല്പ്പറഞ്ഞ പൂക്കള് 8 ദിശകളിലെയ്ക്കും, സാക്ഷിയായി നില്ക്കുന്ന ചന്ദ്രനും ആരാധിയ്ച്ചു നമസ്കരിച്ചു, മൂന്നുംകൂട്ടി (വെറ്റില,അടയ്ക്ക, നൂറ് അഥവാ ചുണ്ണാമ്പ്) 'മംഗല ആതിര' പാടി കൈകൊട്ടിക്കളി തുടങ്ങുന്നു. രാവിലെ തുടിച്ചു കുളിയ്ക്കാന് പോകുന്നവരെ ഇത് തുടരും. (ഇപ്പറഞ്ഞതൊക്കെ മംഗല്യസ്ത്രീകള്ക്ക് പറഞ്ഞതാണേ!)

അന്ന് നോല്മ്പാണ്.
അരിഭക്ഷണം വര്ജ്ജ്യം. ചാമച്ചോറായിരുന്നു. ഉച്ചയ്ക്ക് കഴിച്ചിരുന്നത്. കുട്ടികള്ക്ക് ഇഷ്ടം പോലെ ഇളന്നീരും പഴവും.
ആ കാലത്ത് അനുഭവിച്ചിരുന്ന സമൃദ്ധിയും സമാധാനവും,സന്തോഷവും ഒന്ന് വേറെത്തന്നെ.
മംഗല്യ സ്ത്രീകളുടെ മനശുദ്ധിയും, മംഗല്യവും വാഴ്ക! വാഴ്ക!!


മറ്റന്നാള്‍ തിരുവാതിര !!
ധനുമാസത്തില്‍ തിരുവാതിര
ഭഗവാന്‍ തന്റെ തിരുനാളാണ്
ഭഗവതിയ്ക്ക് തിരുനോൽമ്പാണ് 
ഉണ്ണരുതുറങ്ങരുത് .......
കേട്ടു മറന്ന ശീലുകള്‍

തിരുവാതിരകള്‍ , അതിന്റെ അനുഭൂതി nostalgic ആയിരിയ്ക്കുന്നു. ഒരിയ്ക്കലും അത്തരം ഒരു തിരുവാതിര ഇനി അനുഭവിയ്ക്കാനിടയുണ്ടാകില്ലെന്നു തീര്ച്ച ..
20 വയസ്സുവരെ തിരുവാതിര അനുഭവിച്ചറിഞ്ഞു...ഒരു പുത്തന്‍ തിരുവാതിര എനിയ്ക്കും ഉണ്ടായി..പിന്നെ തറവാട്ടിലും, മകളുടെയും..
കേരളത്തില്‍ തിരിച്ചെത്തിയ ശേഷവും ഒറ്റയ്ക്കിരുന്നു എത്രയോ തിരുവാതിര നോറ്റു, നടുമുറ്റത്ത്‌ നിന്ന് അമ്പിളിയമ്മാമാനോടു സംവാദിയ്ക്കും ...പാതിരാപ്പൂ ചൂടും.... ശ്രീ പാര്‍വതിയെ ധ്യാനിച്ച്‌ 108 വെറ്റില സങ്കല്പിച്ചു മൂന്നും കൂട്ടും...പോയി കിടക്കും.

.'.മംഗള ആതിര നല്പുരാണം
എങ്കിലോ കേട്ടാലു...............
എന്ത് ചെയ്യാം?

കുട്ടിക്കാലത്ത് 2 ഊഞ്ഞാല്‍ ഇടും. രണ്ടും ആത്തെമ്മാരോള്‍ടെ കുളത്തിനടുത്താണ് ഇടുക. ഈ സമയത്ത് ഞങ്ങള്‍ കുട്ടികള്‍ കാര്യസ്ഥന്മാരുടെ പിന്നാലെ അക്ഷമരായി നടക്കുക പതിവാണ്. കാവിലെ ഊഞ്ഞാല്‍ വള്ളികൊണ്ടാണ് ഊഞ്ഞാല്‍ കെട്ടുക. അത് കഴിഞ്ഞാല്‍ ഊഴമിട്ട്‌ ആട്ടം തന്നെ....
ഒന്നേ ഒന്നേ പോല്‍
ഓമനയായി പിറന്നാളുണ്ണി ......
പിന്നെ മത്സരം. ആരാണ് കൂടുതല്‍ ഉയരത്തില്‍ കുതിച്ചാടുക, തുടങ്ങി......
മാങ്ങാക്കാലം മുഴുവന്‍ ഈ ഊഞ്ഞാല്‍ ഉണ്ടാകും..തേഞ്ഞു തേഞ്ഞു പൊട്ടാറാകുന്ന വരെ അതവിടെ നിക്കും...

തിരുവാതിരയുടെ അഞ്ചാറു ദിവസം മുന്‍പേ ചുറ്റുവട്ടത്തുള്ള സ്ത്രീകളെല്ലാം ഒത്തുകൂടി കുളത്തില്‍ തുടിച്ചു കുളി തുടങ്ങും. തണുത്തു വിറച്ചാണെങ്കിലും എന്തുല്‍സാഹമാണ് കുളത്തിലെത്താന്‍ ! രണ്ടു മൂന്നു സ്ഥലത്ത് തലേന്ന് വൈകുന്നേരം തന്നെ 'ചമ്മല' അടിച്ചു കൂട്ടി വെച്ചിട്ടുണ്ടാകും പിറ്റെന്ന് രാവിലെ തീക്കായാന്‍. കാണാറാകുന്നവരെ അരയ്ക്കു മുകളില്‍ വെള്ളത്തില്‍ നിന്ന് 2 കൈകൊണ്ടും തടിച്ചു പാടാന്‍ തുടങ്ങിയാല്‍ തണുപ്പ് പമ്പ കടക്കും. തുടിയ്ക്കുന്ന ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങി കേള്‍ക്കാം. മലരു വറക്കലാണ് അടുത്ത കളി. 2 കൈകളിലെ വിരലുകൾ ചേര്‍ത്ത് മലര്‍ത്തി പിടിച്ചു തെരുതെരെ വെള്ളം പതപ്പിച്ചു വിടുമ്പോള്‍ മലര്‍ പൊരിയുന്ന പ്രതീതിയാണ്. 'ശ്രീകൃഷ്ണന്‍ പണ്ടങ്ങ്‌ ഋഗ്മിണിയെ.. ....... .' തുടങ്ങിയ പാട്ടിന്‍റെ ഈണത്തിലാണ് മലര്‍ വറുക്കല്‍.....

കുളിച്ചു ശുദ്ധമായി അകത്തേയ്ക്ക് പോകുന്നതിനു മുന്‍പ് അമ്മമാര്‍ ഊഞ്ഞാലില്‍ ഇരുന്നു പോകുന്നത് പതിവ് ചടങ്ങു.......

തിരുവാതിര നോല്‍മ്പിനു ചാമയാണ് അന്ന് അരിയ്ക്ക് പകരം കഴിച്ചിരുന്നത്..ധാരാളം ചെറുപഴവും ആളുവീതം 2 എളന്നീരെങ്കിലും ഉണ്ടാകും. പലപ്പോഴും തിരുവാതിര തലേന്നു വൈകുന്നേരം തന്നെ തുടങ്ങും. അന്ന് പകലൂണ് ആണ് പതിവ്. ഊണിന്റെ അവസാനം കൂവ പായസം ഇഷ്ടമില്ലെങ്കിലും കഴിയ്ക്കണം. ഉറക്കമൊഴിയ്ക്കുന്നതിന്റെ മുന്നോടിയായി ചെയ്യേണ്ടതാണിത്. രാത്രി തിരുവാതിരയ്ക്ക് പ്രത്യേകമായി വാങ്ങുന്ന ഇണമുണ്ടുടുത്ത് (പുടവ) നേദിയ്ക്കല്‍, 108 വെറ്റില കഴിയ്ക്കാന്‍ തുടങ്ങല്‍, പിന്നെ ആര്‍ദ്രാ ദര്‍ശനവും കഴിഞ്ഞാല്‍ രാവിലെ വരെ കൈകൊട്ടിക്കളി തന്നെ........
ഇതൊക്കെ പറഞ്ഞിരിയ്ക്കാം, എല്ലാവരും നാടിന്റെ കൂടെ ഓട്ടപന്തയമാണ്.. സൂര്യാസ്തമയം കണ്ടു, ധ്യാനത്തില്‍ നില്‍ക്കുന്ന വൃക്ഷലതാദികള്‍ എന്തോ, പതുക്കെ ചലിയ്ക്കാന്‍ തുടങ്ങുന്നത് കണ്ടു, പാതി തളിര്‍ത്തും, കാല്‍ ഭാഗം പൂത്തും,കാല്‍ ഭാഗം മരവിച്ചും നില്‍ക്കുന്ന മാവുകളെ കണ്ടു, മാവ് പൂക്കുമ്പോള്‍ കാര്‍ മേഘം കണ്ടാല്‍ പ്രകൃതിയോടു ആവലാതി പറയുന്ന പഴയ നിഷ്കളങ്കരായ മനുഷ്യരുണ്ടായിരുന്ന കാലത്തെ ഓര്‍ത്തു ഇതൊക്കെ കുറിയ്ക്കുംപോള്‍............... ഈ വര്ഷം പങ്കു ചേരാൻ പോകുന്ന പുത്തന്‍ തിരുവാതിര എന്തെങ്കിലും അനുഭവം തരുമെന്ന പ്രതീക്ഷയില്‍.....
എല്ലാവര്ക്കും അവിസ്മരണീയമായ തിരുവാതിര നേര്‍ന്നുകൊണ്ട്.........
.ഭര്‍ത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി നോല്‍മ്പു നോറ്റ് ഉറക്കമൊഴിച്ചു പ്രാര്ത്ഥിയ്ക്കുന്ന എല്ലാ മലയാളമാങ്കമാര്‍ക്കും ആരോഗ്യവും ആയുസ്സും നേര്‍ന്നുകൊണ്ട്......
Kairali Narayanan, Lakshmi Sastry and 18 others
6 Comments
5 Shares
Like
Comment
Share

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...