मोर नाचा जंगल में ............അങ്ങിനെയല്ലാ
മോർ നാചാ ആംഗന് മേം .....ഹമാരെ ആംഗൻമേ ......
പടിഞ്ഞാറേ ഉമ്മറത്ത്..
കിഴക്കേ ഉമ്മറത്തു...
വീണ്ടും വീണ്ടും തിറയാട്ടം!!
മനോഹരമായ പീലികൾ വിടർത്തി ആടിയത് മതിയാവോളം കണ്ടു.
ചുവടുകൾ എത്ര മനോഹരമായി ചലിപ്പിയ്ക്കുന്നു !! ഒരു പീലി കൊഴിഞ്ഞു വീണെങ്കിൽ എന്ന് ആശിക്കാതിരുന്നില്ല
പടം വേണെങ്കിൽ എടുത്തോളാനായി പോസ് ചെയ്തു തന്നു.
......കൂടെയുള്ള ഒരു സ്ത്രീ പ്രജയും, ഒരു പുരുഷപ്രജയും. മറ്റൊരു ചെറുപ്പക്കാരിയും .
അവിടെയും ഇവിടെയും കറങ്ങി വടക്കോർത്തു ......ഷീറ്റിനു മുകളിൽ കയറി വീണ്ടും നൃത്തം.....ഒന്നല്ല, രണ്ടല്ല, മൂന്നു പ്രാവശ്യം!!
ഇത്ര മനോഹരമായ നൃത്തം കണ്ടപ്പോൾ മഴയില്ലെന്ന സങ്കടം ഒന്ന് കുറഞ്ഞോ??
സമയം രാത്രി പത്തേകാൽ ......പെരുമ്പറയടിച്ചു ആകാശത്തിൽ ഇന്ദ്രപ്രജകൾ ആഘോഷിയ്ക്കുന്നു. കരിമുകിലമ്മയെ ടോർച്ചടിച്ചു തിരയാൻ തുടങ്ങിയിട്ട് ഏറെ നേരമായി.........
കണ്ടു കിട്ടാതെ പതിവുപോലെ തിരിച്ചു പോകുമോ ????
May 11, 2017 at 8:06pm
{·ഒരു വര്ഷം മുന്നേ തോന്നിയത്. ഇപ്പോള്‍ തോന്നുന്നു----മേടപ്പാതിയായല്ലോ എന്ന്! }
ഈ അടുത്തകാലം വരെ ഇടവപ്പാതി, തുലാവർഷം, വേനൽ മഴ അല്ലെങ്കിൽ ഇടമഴയാൽ അനുഗ്രഹീതമായിരുന്നൂ, മലയാള നാട്. വർഷത്തിൽ 8 മാസത്തോളം മഴ കിട്ടിയിരുന്ന നാട്.
ഇന്നിപ്പോൾ അതി സങ്കീർണ്ണമായ പാരിസ്ഥിതികമാറ്റങ്ങൾ നമ്മുടെ ജലം,വായു,മണ്ണ് തുടങ്ങി എല്ലാത്തിനെയും മാറ്റി മറിച്ചു തുടങ്ങിയിരിയ്ക്കുന്നു.
കൃഷി ജീവിതത്തെ ഈ കാലാവസ്ഥാ വ്യതിയാനം കുറച്ചൊന്നുമല്ല ബാധിച്ചിരിയ്ക്കുന്നതു. കൃത്യമായ കണക്കുകൂട്ടലുകൾ പണ്ടത്തെ കൃഷിക്കാരന് തന്റെ എല്ലാ പ്രവർത്തികളിലും ഉണ്ടായിരുന്നു. പ്രകൃതി നിയമമറിഞ്ഞു - സൂര്യചന്ദ്രനക്ഷത്രങ്ങളുടെ ഗതിവിധികൾ നോക്കിയും, ഋതുഭേദങ്ങളുടെ സൂക്ഷ്മതാളങ്ങൾ അറിഞ്ഞും അവൻ ആചാരാനുഷ്ഠാനങ്ങളോടെ കൃഷിരീതി കാത്തു സൂക്ഷിച്ചു.
"കൃഷിഗീത" എന്ന പാന വൃത്തത്തിലുള്ള ഈ കൃതിയിൽ നൂറ്റാണ്ടുകളോളം കൃഷിക്കാർ നേടിയെടുത്ത അനുഭവ സമ്പത്തുകൾ രേഖപ്പെടുത്തിയിരിയ്ക്കുന്നതു.
ജയ് കിസാന്‍ !
January 2, 2015 at 11:46am ·
വീണ്ടുമൊരിയ്ക്കല്‍ കൂടെ എഴുതട്ടെ. what we eat make who you are.
അതിനാല്‍ ഭക്ഷണം അറിഞ്ഞു കഴിയ്ക്കണം.കാരണം, ഇത് നമ്മുടെ ചിന്തകളിലും, ശരീരത്തിലും സ്വഭാവത്തിലും മാറ്റം വരുത്തും. ആഹാര ശുദ്ധൌ സ്വത്വശുദ്ധി: അപ്പോൾ പാചകം വളരെ പ്രധാന ചിന്താ വിഷയം തന്നെ.
ആഗോള വല്‍ക്കരണത്തെ തുടര്‍ന്നു നമുക്ക് പൈതൃകമായി ലഭിച്ച കണ്ടും,കേ ട്ടും ചെയ്തും സ്വായത്തമാക്കിയ ഭക്ഷണത്തിന്റെ നാട്ടറിവ് കൈമോശം വന്നുപോയിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ വരും കാലങ്ങളിലേയ്ക്കായി ഇതു സംരക്ഷിച്ചു വെയ്ക്കേണ്ടത് നമ്മുടെ ബാദ്ധ്യതയല്ലേ?
സമയത്തിനും കാലത്തിനുമനുസരിച്ചുള്ള രുചി ഭേദങ്ങള്‍ നമ്മുടെ ആരോഗ്യത്തിനു ദോഷം വരുത്താതിരിയ്ക്കട്ടെ. പരസ്യങ്ങളിലും മറ്റും മയങ്ങി നമ്മുടെ നമ്മുടെ കാരണവന്മാര്‍ ചിട്ടപ്പെടുത്തിയ, ശീലിച്ചു പോന്ന ഭക്ഷണക്രമം കൈമോശം വന്നു പോകാതിരിയ്ക്കട്ടെ.---നമ്മുടെ ഇന്നലെകള്‍ അന്യം നിന്ന് പോകാതിരിയ്ക്കട്ടെ. പാചകമെന്ന കലയില്‍ ആ പ്രദേശത്തെ ജനങ്ങളുടെ സംസ്കാരം, ആചാരം, അനുഷ്ഠാനം, വിശ്വാസം എന്നിവ പ്രതിഫലിയ്ക്കുന്നു.
തുടരും .... |
|
|
|