Tuesday, 14 September 2021

തിരിച്ചറിവുകൾ ---mazha..ഭക്ഷണം ....

मोर नाचा जंगल में ............അങ്ങിനെയല്ലാ


മോർ നാചാ ആംഗന് മേം .....ഹമാരെ ആംഗൻമേ ......

പടിഞ്ഞാറേ ഉമ്മറത്ത്..

കിഴക്കേ ഉമ്മറത്തു...

വീണ്ടും വീണ്ടും തിറയാട്ടം!!

മനോഹരമായ പീലികൾ വിടർത്തി ആടിയത് മതിയാവോളം കണ്ടു. 
ചുവടുകൾ എത്ര മനോഹരമായി ചലിപ്പിയ്ക്കുന്നു !! ഒരു പീലി കൊഴിഞ്ഞു വീണെങ്കിൽ എന്ന് ആശിക്കാതിരുന്നില്ല

പടം വേണെങ്കിൽ എടുത്തോളാനായി പോസ് ചെയ്തു തന്നു. 
......കൂടെയുള്ള ഒരു സ്ത്രീ പ്രജയും, ഒരു പുരുഷപ്രജയും. മറ്റൊരു ചെറുപ്പക്കാരിയും .

അവിടെയും ഇവിടെയും കറങ്ങി വടക്കോർത്തു ......ഷീറ്റിനു മുകളിൽ കയറി വീണ്ടും നൃത്തം.....ഒന്നല്ല, രണ്ടല്ല, മൂന്നു പ്രാവശ്യം!!

ഇത്ര മനോഹരമായ നൃത്തം കണ്ടപ്പോൾ മഴയില്ലെന്ന സങ്കടം ഒന്ന് കുറഞ്ഞോ??

സമയം രാത്രി പത്തേകാൽ ......പെരുമ്പറയടിച്ചു ആകാശത്തിൽ ഇന്ദ്രപ്രജകൾ ആഘോഷിയ്ക്കുന്നു. കരിമുകിലമ്മയെ ടോർച്ചടിച്ചു തിരയാൻ തുടങ്ങിയിട്ട് ഏറെ നേരമായി.........

കണ്ടു കിട്ടാതെ പതിവുപോലെ തിരിച്ചു പോകുമോ ????

july8,2018







May 11, 2017 at 8:06pm 

{·ഒരു വര്ഷം മുന്നേ തോന്നിയത്.
ഇപ്പോള്‍ തോന്നുന്നു----മേടപ്പാതിയായല്ലോ എന്ന്! }

ഈ അടുത്തകാലം വരെ ഇടവപ്പാതി, തുലാവർഷം, വേനൽ മഴ അല്ലെങ്കിൽ ഇടമഴയാൽ അനുഗ്രഹീതമായിരുന്നൂ, മലയാള നാട്. വർഷത്തിൽ 8 മാസത്തോളം മഴ കിട്ടിയിരുന്ന നാട്.

ഇന്നിപ്പോൾ അതി സങ്കീർണ്ണമായ പാരിസ്ഥിതികമാറ്റങ്ങൾ നമ്മുടെ ജലം,വായു,മണ്ണ് തുടങ്ങി എല്ലാത്തിനെയും മാറ്റി മറിച്ചു തുടങ്ങിയിരിയ്ക്കുന്നു. 

കൃഷി ജീവിതത്തെ ഈ കാലാവസ്ഥാ വ്യതിയാനം കുറച്ചൊന്നുമല്ല ബാധിച്ചിരിയ്ക്കുന്നതു.
കൃത്യമായ കണക്കുകൂട്ടലുകൾ പണ്ടത്തെ കൃഷിക്കാരന് തന്റെ എല്ലാ പ്രവർത്തികളിലും ഉണ്ടായിരുന്നു. പ്രകൃതി നിയമമറിഞ്ഞു -
സൂര്യചന്ദ്രനക്ഷത്രങ്ങളുടെ ഗതിവിധികൾ നോക്കിയും, ഋതുഭേദങ്ങളുടെ സൂക്ഷ്മതാളങ്ങൾ അറിഞ്ഞും അവൻ ആചാരാനുഷ്ഠാനങ്ങളോടെ കൃഷിരീതി കാത്തു സൂക്ഷിച്ചു.

"കൃഷിഗീത" എന്ന പാന വൃത്തത്തിലുള്ള ഈ കൃതിയിൽ നൂറ്റാണ്ടുകളോളം കൃഷിക്കാർ നേടിയെടുത്ത അനുഭവ സമ്പത്തുകൾ രേഖപ്പെടുത്തിയിരിയ്ക്കുന്നതു.

ജയ് കിസാന്‍ !


May 11, 2017 at 8:06pm 






January 2, 2015 at 11:46am · 

വീണ്ടുമൊരിയ്ക്കല്‍ കൂടെ എഴുതട്ടെ.
what we eat make who you are.

അതിനാല്‍ ഭക്ഷണം അറിഞ്ഞു കഴിയ്ക്കണം.കാരണം, ഇത് നമ്മുടെ ചിന്തകളിലും, ശരീരത്തിലും സ്വഭാവത്തിലും മാറ്റം വരുത്തും.
ആഹാര ശുദ്ധൌ സ്വത്വശുദ്ധി:

അപ്പോൾ പാചകം വളരെ പ്രധാന ചിന്താ വിഷയം തന്നെ.

ആഗോള വല്‍ക്കരണത്തെ തുടര്‍ന്നു നമുക്ക് പൈതൃകമായി ലഭിച്ച കണ്ടും,കേ ട്ടും ചെയ്തും സ്വായത്തമാക്കിയ ഭക്ഷണത്തിന്റെ നാട്ടറിവ് കൈമോശം വന്നുപോയിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ വരും കാലങ്ങളിലേയ്ക്കായി ഇതു സംരക്ഷിച്ചു വെയ്ക്കേണ്ടത് നമ്മുടെ ബാദ്ധ്യതയല്ലേ? 

സമയത്തിനും കാലത്തിനുമനുസരിച്ചുള്ള രുചി ഭേദങ്ങള്‍ നമ്മുടെ ആരോഗ്യത്തിനു ദോഷം വരുത്താതിരിയ്ക്കട്ടെ.
പരസ്യങ്ങളിലും മറ്റും മയങ്ങി നമ്മുടെ നമ്മുടെ കാരണവന്മാര്‍ ചിട്ടപ്പെടുത്തിയ, ശീലിച്ചു പോന്ന ഭക്ഷണക്രമം കൈമോശം വന്നു പോകാതിരിയ്ക്കട്ടെ.---നമ്മുടെ ഇന്നലെകള്‍ അന്യം നിന്ന് പോകാതിരിയ്ക്കട്ടെ.
പാചകമെന്ന കലയില്‍ ആ പ്രദേശത്തെ ജനങ്ങളുടെ സംസ്കാരം, ആചാരം, അനുഷ്ഠാനം, വിശ്വാസം എന്നിവ പ്രതിഫലിയ്ക്കുന്നു.
തുടരും ....

Monday, 13 September 2021

തിരിച്ചറിവുകൾ ..സൗഹില്യ

 


Spandanangal :_ January,2015 I used to go through all my possessions-[(I have a strange way of collecting things which others may find crazy, but to me precious) like news paper cuttings, wishing cards sent by children years back, their school diaries, beautifully shaped or colourful stones or pebbles and tree leaves( mostly green) of peepul or banyan from almost all the places I visited, key chains,cowries,seashells etc....].at least once in 4 months. I do dusting and rearranging and throw out certain items. I know that a thing which is not used or touched for at least 6 months is of no use to that person.Then you discard certain things to save some space. But it never happens because some new objects take that place. This process is going on for years. (I feel that each transfer of my husband's job to different places was a bliss in my life) Now we are settled permanently. But still accumulating decease hasn't fully cured.. Any way I decided that by 2015, some changes should be done to my habit of accumulating things or nurturing myreminiscences. So, early morning I did Pranayama, yoga and made a clear mind and started sorting out the essentials and non essentials things which I should keep as long as I am here (Live). I made up my mind hard and decided to fill my garbage basket. One bundle of paper packed in a beautiful rapper caught my attention. I opened it and those where the paper cuttings or the 8th page from New Sunday Express, dedicated to Yoga or s.s's 'mind-body', article written by Swahilya Shaambhavi, the Yoga Teacher, writer and speaker of Human resources. On left,there is a small column of her Himalayan sojourn. Back of this page was about travelling, in different parts of world.(that also is my love) Last 6 years it was sleeping in that rapper.....I went through them.The one dated back May 24, 2009, attracted me. She has given 4 points as instructions to keep or how to decide what is necessary and protect things in your cupboard. 'Check of all your possessions and keep a list of what you really need. Segregate them specially which you have not used for the last 6 months, discard the unwanted things'. Very difficult to decide what is to be preserved and what not... .......... Now what shall I do with this monument?? keep it for another 6 years or discard??

Monday, 22 March 2021

പ്രതികരണങ്ങള്‍---ദയാബായി, ഭൂമാതാ





    December 21, 2015
    പതിവില്ലാതെ, ഇന്ന് അതിരാവിലെ 'മലയാളപ്പെരുമ'യില്‍ എഴുതി, 'കൈരളി നമസ്തേ,കൈരളീ......
    മഹാത്മാഗാന്ധി, അമരനായത് എങ്ങിനെയാണ്? അര്‍ത്ഥനഗ്നന്‍, വടികുത്തിപ്പിടിച്ച് മുന്നോട്ടല്‍പം  കുനിഞ്ഞു നടക്കുന്ന ആ ചിത്രം ലോകമെങ്ങുമുള്ള ജനതയുടെ മനസ്സില്‍ ഇപ്പോഴും വ്യക്തമായി കൊത്തിവെച്ചിരിയ്ക്കുന്നു. 
      ഒരു മനുഷ്യനെ, ആ വ്യക്തിയുടെ സ്വഭാവത്തെ, മഹത്വത്തെ അളക്കുന്നത് വേഷവിധാനം കൊണ്ടോ മുഖസൌന്ദര്യം കൊണ്ടോ അല്ല എന്ന് ഇന്നത്തെ തലമുറ ഓര്‍ക്കുന്നത്, മനസ്സിലാക്കേണ്ടത് അത്യന്താവശ്യമാണ്.
      ഗോത്രവര്ഗ്ഗക്കാരുടെ, അഥവാ, 4-ആം കിടക്കാരുടെ വേഷമാണ് അവരുടെ മുഖമുദ്ര. അത് ആദരവോടെ മനസ്സിലാക്കാന്‍ കഴിയുന്ന യൂറോപ്പുകാരെയോ, അമേരിക്കക്കാരെയോ കണ്ടു പഠിയ്ക്കട്ടെ, വേഷത്തിലും,ഭാഷയിലും പരിഷ്ക്കാര സമ്പന്നരെന്നു നടിയ്ക്കുന്ന മലയാളികള്‍.
    "ദയാബായി", താരങ്ങളില്‍ താരമാണവര്‍. 'വിശുദ്ധയായ മദര്‍തെരീസ' തന്നെ. 40 വര്‍ഷമായി മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിയ്ക്കയാണവര്‍. അസാധാരണ വ്യക്തിത്വമുള്ള, ജന്മം കൊണ്ട് മലയാളിയായ മേഴ്സി മാത്യു എന്ന ലോകമെങ്ങും ആദരിയ്ക്കുന്ന സാമൂഹ്യ സേവിക.അവരെ ജന്മം നല്‍കിയ മലയാളം മനസ്സിലാക്കിയില്ല.
    ഈയിടെയായി പലപ്പോഴായി അവര്‍ കേരളത്തിലെ പലേ പരിപാടികൾക്കും , ആദരവുകള്‍ ഏറ്റുവാങ്ങാനുമായി വന്നുകൊണ്ടിരിയ്ക്കുന്നു.
      ഗോത്രവര്ഗ്ഗക്കാരുടെ, അഥവാ, 4-ആം കിടക്കാരുടെ വേഷമാണ് അവരുടെ മുഖമുദ്ര. അത് ആദരവോടെ മനസ്സിലാക്കാന്‍ കഴിയുന്ന യൂറോപ്പുകാരെയോ, അമേരിക്കക്കാരെയോ കണ്ടു പഠിയ്ക്കട്ടെ, വേഷത്തിലും,ഭാഷയിലും പരിഷ്ക്കാര സമ്പന്നരെന്നു നടിയ്ക്കുന്ന മലയാളികള്‍.
        പക്ഷേ, ഏതാനും മിനുട്ടുകള്‍ക്കകം എനിക്ക്, മലയാളിയാണ് ഞാന്‍ എന്ന് പറയാന്‍ ലജ്ജിപ്പിയ്ക്കുന്ന വാര്‍ത്തയാണ് പത്രത്തില്‍ വായിക്കേണ്ടി വന്നത്. ഒന്നാം പേജില്‍ത്തന്നെ വായിച്ച വാര്‍ത്ത ഇങ്ങിനെ_'ദയാബായിയെ കെ.എസ്.ആര്‍.ടി.സി.ബസ്സില്‍നിന്നു വഴിയില്‍ ഇറക്കി വിട്ടു'. ദയാബായി ആരെങ്കിലുമാകട്ടെ, 73 വയസ്സുകഴിഞ്ഞ ഒരു സ്ത്രീയോട് ഇത്ര ക്രൂരമായി പെരുമാറിയ കണ്ടക്ടര്‍/ഡ്രൈവര്‍ മഹാ അപരാധമാണ് ചെയ്തത്. പ്രായമായ ഒരമ്മയോടു കാണിക്കേണ്ട കരുണയുടെ ഒരംശമെങ്കിലും അവരോടു കാണിക്കാമായിരുന്നു. അവരുടെ ഒരു ദര്‍ശനം, അവരുടെ കാലടിയില്‍ കുമ്പിട്ട് ആ പുണ്യപാദങ്ങളില്‍ ഒന്ന് സ്പര്‍ശിക്കാന്‍ സാധിച്ചെങ്കില്‍ എന്നാശിയ്ക്കുന്ന എന്നെപ്പോലുള്ളവരുടെ മനസ്സ് ഈ വാര്‍ത്ത വായിച്ചു കേഴുകയാണ്. അവരെ ആദരിക്കാന്‍ സാധിച്ചില്ലെങ്കിലും, അവമാനിയ്ക്കാതെ വിടാമായിരുന്നു.
        കൈരളി നമസ്തേ, കൈരളീ...........
    കേഴുക, പ്രിയനാടേ!!!


    മലയാള മങ്കമാരെ,
    ഇതാ വരുന്നൂ, ഭൂ മാതാ ബ്രിഗേഡ്സ് .........എന്ന് വെച്ചാൽ പതിനായരത്തിനടുത്തു വരുന്ന പെൺപട......വരുന്നൂ മലയാള മങ്കമാരുടെ അവകാശങ്ങൾ മേടിച്ചു കൊടുക്കാൻ. 

    പ്രശ്നം ഏവർക്കും അറിയാമല്ലോ. ഈ നാട്ടിലെ ദുഷ്ടന്മാരായ ചിലർ ഇവിടുത്തെ മങ്കമാരെ ശബരിമലയിൽ വാഴുന്ന അയ്യപ്പസ്വാമിയെ കാണാൻ അനുവദിയ്ക്കുന്നില്ലെന്ന് .... .
    സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണം. പൂജാരിയുടെ നിയമനത്തിലും മറ്റുമത പരമായ കാര്യങ്ങളിലും സ്ത്രീക്ക് തുല്യ പങ്കാളിത്തം വേണം.
    പെൺപടനായിക തൃപ്തി ദേശായി പറയുന്നു, ദൈവം ഞങ്ങടെ കൂടെയുണ്ട്, പിന്തുണച്ചു കൊണ്ട് എന്ന്. കൂടാതെ, ഭരണഘടനയും. ജനുവരി ൧൦-നും, ൨൫ നും ഇടയ്ക്കു അവർ വരുമ്പോൾ കേരളം സർക്കാർസർക്കാർ അവരെ സഹായിക്കുമെന്നും പ്രതീക്ഷയുണ്ടത്രേ.
    പാവങ്ങൾ! അയ്യപ്പ ദർശനം കിട്ടാതെ സങ്കടപ്പെടുന്ന മലയാളി മങ്കമാർക്കുവേണ്ടി എത്ര ത്യാഗം സഹിച്ചാണ് അവർ പടനയിച്ചു വരുന്നത്!!
    മഹാരാഷ്ട്രയിൽ നിന്നും ൧൦൦ പേർ 
    കേരളത്തിൽ നിന്നും ൧൦൦ കണക്കിന് 
    മറ്റിതര സംഘടന / പ്രദേശങ്ങളിൽ നിന്ന് ധാരാളം 
    സർക്കാരിന്റെ പിന്തുണയും...ആയി പട അയ്യപ്പ സ്വാമിയേ കാണാൻ പോകും.
    (തൃപ്തീജി, ഒരു സ്വകാര്യം. അയ്യപ്പജിക്കു തൃപ്തിയാകാൻ ചില പ്രത്യേക ദിവസങ്ങളുണ്ട്..താങ്കളുടെ ഏറ്റവും അടുത്ത ബന്ധു മരിച്ചു ൨ ആഴ്ചയ്ക്കുള്ളിൽ, അല്ലെങ്കിൽ, കേരളത്തിലെ സ്ത്രീകൾ മാസത്തിൽ 3 ദിവസം വിശ്രമിയ്ക്കും. ആ സമയത്തു)
    വരുന്നിടത്തുവെച്ചു കാണാം, അല്ലെ??

    സ്വാമി ശരണം!!

(പ്രിയപ്പെട്ട )
എഫ്‌ബി,
തന്ന സന്ദേശം എത്തിക്കേണ്ടിടത്തു എത്തിച്ചില്ല, അല്ലേ ???
മറുപടി കാണുന്നില്ലല്ലോ ......മാനം ഇപ്പോഴും ഞങ്ങൾക്ക് പ്രതീക്ഷ തരുന്നു...
ഇന്നലെ മുഴുവനും സൂര്യഭഗവാനെ മറച്ചു നിന്നപ്പോൾ കുംഭത്തിൽ പൊഴിക്കാൻ മറന്ന ആനന്ദാശ്രുക്കൾ മീനത്തിന്റെ വരവേൽപ്പ് സമയത്തു ഞങ്ങൾക്ക് പതിച്ചു നൽകുമെന്ന് കരുതി........
40 മണിക്കൂർ കഴിഞ്ഞു....
എന്നാലും പ്രതീക്ഷ കൈവിടുന്നില്ലാ....
എന്റെ എഫ്ബി കൂട്ടുകാർ കാണിയ്ക്കുന്ന സഹതാപതരംഗങ്ങളാൽ
മനം കുളിർന്നിരിയ്ക്കുകയാണ്ഞാൻ.
ഏവർക്കും അകൈതവമായ നന്ദിയുണ്ട്.
ചമ്രവട്ടത്തയ്യപ്പന്റെ അയലത്തു ജനിച്ചു വളർന്ന സഹോദരി ഈ ധ്യാനവരികൾ ചൊല്ലാൻ പറഞ്ഞു..
......വയ്യിപ്പോൾ മഴപെയ്യിക്കാൻ തനയനെ-
ന്നുള്ളോരു ദുഷ്ക്കീർത്തിയെന്നയ്യപ്പാ !
മമ, ചമ്രവട്ടമരുളും നാഥാ! വരുത്തീടൊലാ !!
കുറച്ചു മാറി താമസിക്കുന്ന ഒരനിയൻ പറഞ്ഞു,
അയ്യപ്പൻറെ മുതല വെള്ളം കിട്ടാതെ ചാവാറായി---------
എന്ന് ഉറക്കെ (ദേവേന്ദ്രൻ കേൾക്കെ) പറഞ്ഞോളൂ, ഉടനെ ഫലം കാണും എന്ന്......
ഈ "O" വട്ടത്തു മാത്രം !!!!!!!!!!!!!
മനസ്സ് ചുട്ടു വിളിക്കണം ദേവേന്ദനെ/ അയ്യപ്പനെ എന്ന പഴമൊഴി ഓർക്കുകയാണ്.....
ഊരായ ഊരൊക്കെ ചുറ്റി ജലനിധി പൈപ്പു
കൾ ഇന്നാട്ടിലും എത്തിയിരിയ്ക്കുന്നു. നാവാമുകുന്ദന്റെ തട്ടകം ഭാഗത്തുള്ള തിരുന്നാവായപ്പുഴയുടെ ഹൃദയത്തിൽക്കുഴിച്ച കിണറിൽ നിന്നും വെള്ളമടിച്ചു റോഡ് മുറിച്ചു, റെയില് കടന്നു കാടാമ്പുഴ ഭഗവതിയുടെ അനുഗ്രഹം വാങ്ങി നദിയില് നിന്നും കാൽനട ദൂരത്തിൽ സ്ഥിതി ചെയ്യുന്ന നാഗപ്പറമ്പിലെത്തിയിരിയ്ക്കുന്നു. തെക്കേ നാഗപ്പറമ്പിലെ കോളനിക്കാർ വെളളം ശേഖരിച്ചു വെക്കാനുള്ള വീപ്പകൾക്കായി നെട്ടോട്ടം ഓടുന്നു.....ഊണില്ല....ഉറക്കമില്ല......എപ്പോൾ വേണമെങ്കിലും പൈപ്പിൽ വെള്ളം വരാം.....
വെള്ളത്തിനു ഉറക്കമില്ലല്ലോ..പാതിരാത്രി ആണോ നട്ടുച്ചയാണോ എന്നൊന്നും വെള്ളത്തിന്നറിയില്ലല്ലോ.....
എന്നും എന്റെ നാട്ടുകാർ, അയൽവാസികൾ ഇങ്ങിനെ ആനന്ദാശ്രുവിൽ നീരാടട്ടെ !!
പത്രക്കാർക്കു അബദ്ധം പറ്റിയതാകും....പുഴക്കിണറിലും വെള്ളം വറ്റി എന്നവർ എഴുതുന്നു.....
അത് സത്യമല്ലാതാകട്ടെ!!
സ്വാമി ശരണം!! അയ്യപ്പ ശരണം!!!
ജലനിധി പൈപ്പ് ഇല്ലാത്തവർ ഞങ്ങളെ വിധിയ്ക്കു വിടല്ലേ, ദേവേന്ദ്ര സ്വാമീ....
ന്റെ എഫ് ബീ ,
what is on my mind ??
ho,....വീണ്ടും വടി കൊടുത്തു അടിവാങ്ങേണ്ടി വരും!!
മൗനം വിദ്വാന്മാർക്കു പറഞ്ഞതാണല്ലോ. അപ്പോൾ പിന്നെ മിണ്ടിയേക്കാം!
ഇന്നത്തെ ദിവസത്തിനെന്താ പ്രാധാന്യം ?
അയ്യോ, അത് മറക്കാൻ പറ്റുമോ?
ചരിത്രം കുറിച്ച ദിവസമല്ലേ, ഇന്ന്!!
മൂന്നു വര്ഷം മുന്നേ സുപ്രീം കോടതി ജല്ലിക്കെട്ടു നിരോധിച്ച ഉത്തരവ് ഇറക്കിയിരുന്നു. അതിനെതിരായി ഈയിടെ യുവജന നേതൃത്വത്തിൽ തമിഴ്‌ജനതയാകെ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ തമിഴ് നാട് സർക്കാർ ഓർഡിനൻസ് ഇറക്കി. അങ്ങിനെ ഇന്ന് പൂർവാധികം ഉത്സാഹത്തോടെ തമിഴ്‌സംസ്ക്കാരത്തിന്റെ ഭാഗമായ ജല്ലിക്കെട്ടു പുനരാരംഭിയ്ക്കുന്നു.
സ്പെയിനിലെ കാളപ്പോരിനെ വെല്ലുന്ന മധുരൈ കാളപ്പോരിന് 350 കാളകൾ റെഡിയായിട്ടുണ്ടത്രെ!
പിന്നെ ജല്ലിക്കെട്ടായാൽ അങ്ങിനെയൊക്കെ ഉണ്ടാകും..ചിലർക്കൊക്കെ നിത്യശാന്തി, ചിലർക്കൊക്കെ നിത്യ മെത്ത .....അതൊക്കെ ഈ പുണ്യ വിനോദത്തിന്റെ ഭാഗമല്ലേ?
ഇനി കോഴിപ്പോരാണെങ്കിലോ, അങ്കക്കോഴികളുടെ കാലിൽ ബ്ലേഡുകൾ കുത്തി വെച്ചിട്ടാണ് അങ്കത്തട്ടിലേക്കു വിടുന്നത്!! തന്റെകോഴി ജയിച്ചെന്ന കേമത്തം കിട്ടാനല്ലേ, ഇതൊക്കെ.......
ഇതുകാണുകയും, കേൾക്കുകയും ചെയ്യുന്ന മല്ലൂസിന്റെ ധർമ്മസങ്കടം ആര് കേൾക്കും? നാട്ടിലാണെങ്കില്‍ വിത്തുകാളകൾ കണികാണാന്‍ തന്നെയില്ല. പണ്ടൊക്കെ കാളപൂട്ടു മത്സരം നടന്നിരുന്നു. ഇപ്പൊ അതെല്ലാം കേട്ട് കേൾവി..
എന്റെ വന്ദ്യ പിതാശ്രീയെ ഈ സന്ദർഭത്തിൽ ഓർക്കാതെങ്ങിനെ? എത്രയെത്ര കാളപൂട്ടു മത്സരങ്ങൾക്ക്  ദൃക്‌സാക്ഷിയായിട്ടുണ്ട്! എത്രയെത്ര കപ്പുകളും മെഡലുകളും നേടിയിട്ടുണ്ട്!!
എന്റെ അമ്മയ്ക്ക് ഒരു സ്വർണ്ണനൂലുകൂടി വാങ്ങിക്കൊടുത്തിട്ടില്ല. എന്നാൽ കാളകൾക്കു എത്രയെത്ര കണ്ഠാഭരണങ്ങളാണ് വാങ്ങിക്കൊടുത്തിരുന്നത്! എത്ര മനോഹരമായ വെള്ളിയും പിച്ചളയും കെട്ടിയ      നുകങ്ങളാണ് ഉണ്ടാക്കിച്ചിരുന്നത്!!
ആഴ്‌ചയിലൊരിക്കൽ ആരോഗ്യത്തിനായി രഹസ്യമായി non- veg ഭക്ഷണം കൊടുത്തിരുന്നു. 365 ദിവസവും നെല്ലും മുതിരയും വേവിച്ചു, അതിൽ ചെറുകായ നുറുക്കിയിട്ടു സ്വന്തം കൈകൊണ്ടു തന്നെ ഉരുട്ടി വായിൽ വെച്ച് കൊടുത്തിരുന്നു. ഊർച്ചയുള്ള ദിവസങ്ങളിൽ നല്ല കടുകടുത്ത കട്ടൻ ചായ അവരെ കുടിപ്പിച്ചിരുന്നു. രാത്രി ഒരുറക്കം കഴിഞ്ഞാൽ കമ്പിറാന്തലും തൂക്കി തൊഴുത്തിലേക്കു പോകാത്ത ദിവസം കുറവ്....ഇതൊന്നും കൂടാതെ പുതിയ പുതിയ കാളകൾക്കായി (ഏറുകൾക്കായി ) മാസത്തിലൊരിക്കലെങ്കിലും വാണിയം കുളം ചന്തയിൽ പോകാതിരിക്കില്ല. പോത്തുകളെയും കാളകളെയും മനുഷ്യരെ സ്നേഹിച്ചതിനേക്കാൾ സ്നേഹിച്ചിരുന്നു എന്നുപറഞ്ഞാൽ തെറ്റില്ല.
ഊർച്ച മത്സരത്തിന് കാളയുടെ വാലുകടിച്ചു വേദനിപ്പിക്കും എന്നല്ലാതെ കണ്ണിൽ മുളകുപൊടിയോ, പുകലപ്പൊടിയോ തേച്ചു കൊടുക്കുമോ? ഉണ്ടെന്നു തോന്നുന്നില്ല. ഊർച്ചക്കാർക്കു ലഹരിക്ക്‌ കടുത്തവസ്തുക്കളൊന്നും വേണ്ടിയിരുന്നില്ലാ എന്നാണു കേട്ടിരിക്കുന്നത്. പിന്നെ ആൾക്കാർക്ക് അപകടഭീഷണിയും ഒട്ടില്ലതാനും...ചെളിയിൽ ചിലപ്പോൾ നിസ്സാര വീഴ്ചകൾ...അത്രമാത്രം. .
എന്നാൽ കാളപ്പോരിനോ? എത്ര ജീവൻ ബലിയാകുന്നു???ഇതൊരു വിനോദമോ?
പണ്ട്, അരീനയിൽ സിംഹം, നരി എന്നീ ഹിംസ്ര മൃഗങ്ങളുടെ കൂടെ വിളയാടാൻ മനുഷ്യരെ വിട്ടിരുന്നു. റോം പോലെയുള്ള സാമ്രാജ്യങ്ങളിൽ കറുത്തവർഗ്ഗക്കാരെ അടിമകളാക്കി തടവുമുറികളിൽ തീറ്റിപ്പോറ്റി വളർത്തിയിരുന്നു. ഭരണാധികളും വിശിഷ്ട വ്യക്തികളും ഈ ക്രൂരവിനോദം കണ്ടു ആർത്തട്ടഹസിച്ചിരുന്നു!!!
അങ്ങിനെച്ചിലർ ക്രൂരതകാട്ടി വിനോദിക്കട്ടെ. നമുക്ക് പറയാൻ എന്തധികാരം ? 
മത്സരിച്ചു മത്സരിച്ചു രാഷ്ട്രീയക്കാർ ഇവിടെ എത്രയെത്ര മനുഷ്യബലി നടത്തുന്നു!!!
ഇതും വിനോദോപാധിയായിക്കണ്ടു ഇവിടെയും ഓർഡിനൻസ് ഇറക്കുമോ, ആര് കണ്ടു??
ലോകമേ തറവാട്, നമുക്കീച്ചെടികളും,
പുൽകളും, പുഴുക്കളും കൂടെത്തൻ കുടുംബക്കാർ....
.
മഹാകവിയുടെ വരികൾ സമരിയ്ക്കാം!!
സത്യം സമത്വം സ്വാതന്ത്ര്യം!!!!


മൊബൈൽ സംവാദം വായിച്ചിട്ടു മിണ്ടാതിരിക്കാൻ എനിക്കാവില്ല.
.പ്രായം കൂടുംതോറും പ്രതികരണശേഷി കൂടിക്കൂടി വരികയാണ്...

അമ്മമാരെ, 'അതിനെ',നിത്യേന പൂജ ചെയ്തു മകളുടെ കയ്യിൽ കൊടുത്തയയ്ക്കുക . എല്ലാം മംഗളമാകും....(അങ്ങിനെയുള്ള അമ്മമാർക്ക് ഇന്ന് പ്രത്യേകം ആശംസ).

ആന കുത്താൻ വന്നപ്പോൾ കണ്ണുപൊത്തിനിന്ന ആളെയാണ് ഇപ്പോൾ ഓർമ്മവരുന്നത്...
കുട്ടിക്കാലത്ത് മന്ത്രങ്ങൾ ധാരാളം ചെല്ലുന്നത് ഒരു ശീലമായിരുന്നു. അത് ആത്മബലം തന്നിരുന്നു. നല്ല വിശ്വാസവും അതിൽ ഉണ്ടായിരുന്നു...അതുകൊണ്ടാണ്, രാത്രിയുടെ നിശ്ശബ്ദതയിൽ ഉറങ്ങാൻ കിടക്കുമ്പോൾ 'കാർത്രുവീര്യാർജുനാ, കാത്തു രക്ഷിക്കണേ, ആയിരം കൈകളിൽ വില്ലും ശരവുമായ്, എന്ടെ പുരയുടെ ചുറ്റും നടക്കണേ...'. എന്ന് ആത്മാര്‍ത്ഥമായി പ്രാര്ത്ഥിച്ചിരുന്നത്‌ . അപ്പോള്‍, അങ്ങിനെയൊരാള്‍ ഇല്ലപ്പുരയുടെ നാലുഭാഗത്ത്‌ കൂടി ചുറ്റി നടക്കുന്നതായി വിശ്വസിച്ചു സമാധാനമായി ഉറങ്ങിയിരുന്ന ഒരു കാലം .

ഇന്ന്, അത്തരത്തിൽ വിശ്വാസം പകർന്നുകൊടുക്കാന്‍ കഴിവുള്ളവര്‍ ഇല്ലാതെയായി. ഇനി അങ്ങിനെ പറഞ്ഞു കൊടുത്താല്‍ വിശ്വസിയ്ക്കുന്നവരും കുറവ്.

ഈ പ്രപഞ്ചം നില നിർത്തുന്ന ഒരു അദൃശ്യ ശക്തിയില്‍ വിശ്വസിയ്ക്കുന്നു.. ഈ ബ്രഹ്മത്തിലെ സകല ചരാചരങ്ങളുടെയും നിലനില്പിന് കാരണമായ പ്രപഞ്ച ശക്തിയെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു എലെക്ട്രോണിക് ഉപകരണത്തെക്കാള്‍ കൂടുതല്‍ ....

സ്പന്ദനങ്ങള്‍ ----പ്രതിക്കൂട്ടില്‍ ..,live in d pre

Uma Namboodiri
4 mins · 
സ്പന്ദനങ്ങൾ :-- കൃഷ്ണായ നമ :
(തിരിച്ചറിവുകൾ)
പ്രതിക്കൂട്ടിൽ നിൽക്കുന്നവനെ വീണ്ടും വീണ്ടും വിസ്തരിച്ചു. ആകെ തളർന്നു, വിയർത്തൊലിയ്ക്കുന്നു.
വാ തുറന്നു ഒന്നും പറയാതെ, പറയാതേകണ്ട് പറയുന്ന ഒരു പ്രതി. 
മുഖത്തു സദാ നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി മാത്രം. 
ആ പുഞ്ചിരിയിൽ മയങ്ങാതെ ധൈര്യം നടിച്ചു നിൽക്കുന്ന ചോദ്യ കർത്താവ്! 
ഈശ്വരാ, ഇതെന്തു പരീക്ഷണം!
ആത്മസംയമനം പാലിക്കാൻ ശ്രമിയ്ക്കവേ, ആത്മഗതം അങ്ങിനെ പൊട്ടി ഒഴുകുകയാണ്.
ഇതെന്താ, വല്ല മുജ്ജന്മ വൈരാഗ്യമാകുമോ, ഈശ്വരാ!
ഓർമ്മയിൽ ആർക്കും വാക്കാലോ, പ്രവർത്തിയാലോ ദ്രോഹമെന്നും ചെയ്തുപോയിട്ടില്ലല്ലോ! 
ഒരാളുടെ ഊണും ഉറക്കവും കവർന്ന് സ്വൈരം കെടുത്തുന്നത് എന്ത് ന്യായമാണ്, ദൈവമേ!
ഇങ്ങിനെയൊരു ജീവിതം എന്തിനാണീശ്വരാ, സ്വൈരവും ശാന്തിയും സമാധാനവുമില്ലാതെ!
പകപോക്കാനായിട്ടു സദാ കൂടെനടക്കുന്ന നീയാരാണ്?
സത്യം പറയ് !
ഈശ്വരാ, ഈ പ്രതി ആരാണെന്നു മനസ്സിലായെങ്കിൽ! 
കുറച്ചു ഉറക്കെയാണ് ചോദിച്ചത്.
മറുപടി :-'ഞാൻ ആരാണെന്നോ, ആദ്യം നീ ആരാണെന്നു മനസ്സിലാക്ക്'
പെട്ടെന്നാണ് ആ പുഞ്ചിരി പൊട്ടിച്ചിരിയായി മാറിയത്.
ഒരു നിമിഷത്തെ നിശ്ശബ്ദത ! ആ മുഖത്തിന്റെ വശ്യത കണ്ണുകളെ തഴുകിത്തലോടി അടച്ചു പിടിച്ചു.
ഉള്ളിലെ കണ്ണുകൾ മിഴിയുന്നുണ്ടോ?
മൗനമായപ്പോൾ വിദൂരതയിൽ നിന്നും എന്താണ് കേൾക്കുന്നത്? 
ഇവിടെ "ഞാൻ" മാത്രമേ ഉള്ളല്ലോ! സാക്ഷിയും, പ്രതിയും വിചാരണ ചെയ്യന്നവനും, ന്യായാധിപനും എല്ലാം ഞാൻ തന്നെ. പിന്നെ, അതാരാ ആ അപരൻ? 
എന്റീശ്വരാ.....
ഇതാരാ, ഉള്ളിലിരുന്ന് ഇങ്ങിനെയൊക്കെ ചെയ്യ്ക്കുന്നതു?
കൃഷ്ണാ, ഗുരുവായൂരപ്പാ! ഇതെന്താ, കടലുപോലെ ഇളകിമറിയുന്ന എന്റെ മനസ്സിലെ തിരമാലകൾ എവിടെപ്പോയി? 
ഏഴാംകടലിന്നപ്പുറത്തു നിന്ന് ഒഴുകി വരുന്നത് ഓടക്കുഴൽ നാദമോ?
പ്രതിരൂപം മൃദുവായി മന്ത്രിക്കുന്നത് കേൾക്കുന്നു- ദേ, ഇപ്പൊ,5 നിമിഷത്തിൽ ൧൫ പ്രാവശ്യം എന്നെ സ്മരിച്ചു, എന്നെ വിളിച്ചു.വീണ്ടും വീണ്ടും വിളിച്ചു. നിന്റെ ഉള്ളിൽ അദൃശ്യനായി എപ്പോഴും കൂടെയുള്ള എന്നെ നാളിതുവരെ നീ അറിഞ്ഞില്ല. 
അകക്കണ്ണ് തുറന്നു വെക്കുക, ശ്രദ്ധിയ്ക്കുക മൗനത്തിലിരിയ്ക്കുക-എന്നെ അനുഭവിക്കാം.
ഓം ജയ് ജഗദീശ് ഹരേ !!

SoShnfgtoAcStpuSgonusst io1rg3,des 2n01d5 
Shared with Your friends
Friends
ടപ്,ടപ്,ടപ്.....തിരിച്ചടച്ച 'ടാപ്പില്'-ല് നിന്നും വെള്ളത്തുള്ളികള് ഇറ്റ് ഇറ്റ് വീണു കൊണ്ടിരിക്കുകയാണ് ബക്കറ്റിലെയ്ക്ക്. ഒരു സെക്കന്റില് ഒരു തുള്ളി വെള്ളം എന്ന കണക്കില്. അങ്ങിനെ ഒരു ബക്കറ്റു നിറഞ്ഞു,രണ്ടാമത്തേതും, മൂന്നാമത്തേതും.....പാത്രങ്ങള് നിറഞ്ഞു കവിഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.

സ്നേഹവും അങ്ങിനെത്തന്നെ....സ്നേഹത്തിനു അതിരുകളോ, അളവുകളോ ഇല്ല. പലപ്പോഴും നിയന്ത്രണം വെക്കട്ടെ എന്നുവെച്ചാലും അതങ്ങിനെ അനുസ്യൂതമായി ഒഴുകിക്കൊണ്ടിരിയ്ക്കും. സ്നേഹം സത്യമാണ്, ശാശ്വതമാണ്....
----------------- ======---------------
പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു........

ഒട്ടും പ്രതീക്ഷിയ്ക്കാത്ത സമയത്ത് പെയ്ത തുടര്ച്ചയായ മഴ !
മൊബൈല്, ടീവി, റേഡിയോ, ഫോണ്, പത്രം.....ഇതൊന്നും ഇല്ലാതെ പൂര്ണ്ണമായും 4 ദിവസം ...
മരങ്ങള് കടപുഴങ്ങിയും, വലിയ കൊമ്പുകള് പൊട്ടിച്ചാടിയും......നാശനഷ്ടങ്ങള്
തോട്ടത്തില് നമസ്ക്കരിച്ചു കിടക്കുന്ന നിരവധി വാഴകള്......കവുങ്ങുകള്....കറന്റു പോയി....ഇന്ന് വരും, നാളെ വരും എന്നു കാത്തിരുപ്പ്....
inverter ല് കുറച്ചു കറന്റ്.പിശുക്കിവെച്ചു......ഒരു മൊബൈല് എങ്കിലും ജീവനോടെ ഇരിക്കട്ടെ....ഇടയ്ക്കിടെ കറന്റ് ആപ്പീസിലേക്ക് വിളിച്ചു ചോദിക്കും....എവിടെയൊക്കെയോ ദുരന്തങ്ങള് എന്നു മാത്രം അറിഞ്ഞു.
തീവണ്ടിയുടെ കൂവല് കേള്ക്കാതായി. .
കുറ്റിപ്പുറം --തിരൂര് റോഡ്‌ വെള്ളം കയറി ഗതാഗതം നിലച്ചു...
.....
രാത്രികളില് എണ്ണ വിളക്കുകള് തെളിഞ്ഞു..
..
ഭാരതപ്പുഴയിലെ വെള്ളം റോഡും, റയിലും കടന്ന് പാടം നിറച്ചു. കുളവും, പാടവും, തോട്ടവും ഒന്നായി..തോട്ടത്തില് മുട്ടിന മേലെ വെള്ളം. .കിണറിലെ വെള്ളം ഭൂ നിരപ്പിലായി.
പാടത്തിന്റെ വക്കത്ത് താമസിക്കുന്നവര് ഉയര്ന്ന പ്രദേശ്ങ്ങളിലേക്ക് മാറി. കഴിഞ്ഞതവണത്തെപ്പോലെ ഇല്ലെങ്കിലും അവര്ക്ക്ന നാശനഷ്ടങ്ങള് ഉണ്ടായി.
പിന്നീടാണ് ഇത്രയധികം ജീവനും മറ്റും ദയനീയമായി നഷ്ടപ്പെട്ട വാര്ത്തകള് കേട്ടത്. മറ്റുള്ളവരുടെ.ദുരന്തകഥ കേള്ക്കുമ്പോള് നമുക്ക് ഒന്നും ഒരു പ്രശ്നവും ഇല്ലല്ലോ എന്ന ചിന്ത !
പ്രക്രുതിമാതാവിനോട് പ്രാര്ത്ഥിച്ചു ...........‍ആരെയും കഷ്ടപ്പെടുത്തരുതേ.......
ഒരുകൂട്ടം പണക്കൊതിയന്മാര് പ്രകൃതിയെ നശിപ്പിച്ച് ധനം കൂട്ടിവെക്കുന്നതിന്റെ തിക്തഫലം അനുഭവിക്കുന്നത് പലതുള്ളി പെരുവെള്ളം പോലെ അദ്ധ്വാനിച്ചു സ്വരുക്കൂട്ടി വെച്ച് സ്വന്തമായി തലചായ്ക്കാനൊരിടം പണിത് കേറിക്കിടക്കും മുന്പ് അതും, ജീവനുംകൂടി നഷ്ടപ്പെടുന്നവരുടെ കണ്ണീര് എങ്ങിനെ ഒപ്പാനാകും?? സാന്ത്വനവാക്കുകള്ക്ക് കൂടി എന്ത് പ്രസക്തി??
നമ്മുടെ ആവാസവ്യവസ്ഥ, .ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ തരം.ഇതൊന്നും അറിയാതെയുള്ള കൃഷി....
നമ്മടെ നാടിനെ നിലനിര്ത്തിയിരുന്ന മലകളും കുന്നുകളും വെട്ടിവെളുപ്പിച്ചു ചായയും , കാപ്പിയുമൊക്കെ കൃഷി ചെയ്താല് നല്ല ലാഭമാണെന്ന് വിദേശികള് പഠിപ്പിച്ചുതന്നു.
യന്ത്രങ്ങള്, കുന്നുകളും പാറകളുമൊക്കെ ഇടിച്ചു പൊളിച്ചു ഭൂമിയുടെ മുഖം വികൃതമാക്കി.. വയലുകള് .കരഭൂമിയായി മാറി.
2019, august 12
പ്രകൃതിയാണ് നമ്മളെ നിലനിര്ത്തുന്നതെന്ന പ്രധാന സത്യം മറന്ന മനുഷ്യര് !!
പശ്ചിമഘട്ടത്തിനെ സംരക്ഷിച്ചില്ലെങ്കില് കേരളം അധികം താമസിയാതെ ഈ ഭൂമുഖത്ത് നിന്ന് അപ്ര ത്യക്ഷമാകും.
കേരളഭൂമിയെ നശിപ്പിക്കാന് ഒരുങ്ങിനടക്കുന്നവര്ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്ന ഭരണ കൂടം.....
പ്രകൃതി ദുരന്തങ്ങളില് നിന്ന് ഒരു പാഠവും പഠിയ്ക്കാത്ത ദേശവാസികള്.!!...
ഈശ്വരോ രക്ഷതു !

പ്രിയപ്പെട്ട എഫ് ബീ,


ദിവസവും ഉത്സാഹത്തോടെ തുറന്നു നോക്കുകയും അടച്ചു വെയ്ക്കുകയും, ചെയ്യുന്ന പ്രക്രിയ ഉണ്ടല്ലോ അത്കൊണ്ട് എന്ത് നേടി എന്നൊന്ന് ചിന്തിച്ചു നോക്കി..... pa ലരുമായി സൗഹൃദം ഉണ്ടാക്കാനും, ഉള്ളവരോട് ചെറുതായി പഴയ സ്നേഹബന്ധങ്ങള്‍ ഊഷ്മളമാക്കാനും സാധിച്ചതും വേണമെങ്കില്‍ നേട്ടമായി കണക്കാക്കാം...
പലപ്പോഴും ബോറടി തോന്നുകയും, ഇതില്‍ നിന്നൊക്കെ വിട്ടുമാറി നില്‍ക്കാനും തോന്നിയിരുന്നെങ്കിലും ഇന്ന് ആ സൗഹൃദം  കൊണ്ടുള്ള നേട്ടം നിന്നോടു കടപ്പാടുള്ളതാക്കിതീര്ത്തിരിയ്ക്കുന്നു ...
എന്‍റെ ജീവിതത്തിലെ പ്രധാന സംശയം, fb--വഴി മാറിക്കിട്ടി ....നന്ദി, fb, നന്ദി !!! പലപ്പോഴും തോന്നിയിട്ടുണ്ട്, അയ്യോ, അങ്ങിനെ പറയേണ്ടിയിരുന്നില്ല, അങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല എന്നൊക്കെ... ഒരു ചെറിയ കുറ്റബോധം സദാ വേട്ടയാടിക്കൊന്ടെയിരുന്നതു മാറിക്കിട്ടിയത് f.b-യിലെ സംപര്‍ക്കംമൂലം...
ഇഷ്ടമായാലും ഇല്ലെങ്കിലും ലൈക്‌ കുത്തുകയും, മറ്റുള്ളവരുടെ പ്രതികരണങ്ങളും, പോസ്റ്കളും വായിച്ചു രസിയ്ക്കുകയും,, പലപ്പോഴും ഷെയര്‍ ചെയ്യലും ആകെ ഈ മുഖ്പുസ്തകം എന്നെ സംബന്ധിച്ചേടത്തോളം ഈയിടെയായി ആ പേര് അന്വര്‍ത്ഥമാക്കിയിരിയ്ക്കുന്നു.
 അതുകൊണ്ട് പ്രിയപ്പെട്ട മുഖപുസ്തകമേ, തല്‍ക്കാലം ഞാന്‍ നിന്നെ വിട്ടു പോകുന്നില്ല.... 
മുഖം മനസ്സിന്റെ കണ്ണാടി.....മനസ്സിന്റെ കണ്ണാടി പുസ്തകമേ, വീണ്ടും നന്ദി..... dec12, 2014
പ്രിയപ്പെട്ട എഫ് ബീ, ദിവസവും ഉത്സാഹത്തോടെ തുറന്നു നോക്കുകയും അടച്ചു വെയ്ക്കുകയും, ചെയ്യുന്ന പ്രക്രിയ ഉണ്ടല്ലോ അത്കൊണ്ട് എന്ത് നേടി എന്നൊന്ന് ചിന്തിച്ചു നോക്കി..... പലരുമായി സൗഹൃദം ഉണ്ടാക്കാനും, ഉള്ളവരോട് ചെറുതായി പഴയ സ്നേഹബന്ധങ്ങള്‍ ഊഷ്മളമാക്കാനും സാധിച്ചതും വേണമെങ്കില്‍ നേട്ടമായി കണക്കാക്കാം... പലപ്പോഴും ബോറടി തോന്നുകയും, ഇതില്‍ നിന്നൊക്കെ വിട്ടുമാറി നില്‍ക്കാനും തോന്നിയിരുന്നെങ്കിലും ഇന്ന് ആ സൗഹൃദം കൊണ്ടുള്ള നേട്ടം എന്നെ വളരെ നിന്നോടു കടപ്പാടുള്ളതാക്കിതീര്ത്തിരിയ്ക്കുന്നു ... എന്‍റെ ജീവിതത്തിലെ പ്രധാന സംശയം, fb--വഴി മാറിക്കിട്ടി ....നന്ദി, fb, നന്ദി!!! പലപ്പോഴും തോന്നിയിട്ടുണ്ട്, അയ്യോ, അങ്ങിനെ പറയേണ്ടിയിരുന്നില്ല, അങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല എന്നൊക്കെ... ഒരു ചെറിയ കുറ്റബോധം സദാ വേട്ടയാടിക്കൊന്ടെയിരുന്നതു മാറിക്കിട്ടിയത് f.b-യിലെ സംപര്‍ക്കംമൂലം... ഇഷ്ടമായാലും ഇല്ലെങ്കിലും ലൈക്‌ കുത്തുകയും, മറ്റുള്ളവരുടെ പ്രതികരണങ്ങളും, പോസ്റ്കളും വായിച്ചു രസിയ്ക്കുകയും,, പലപ്പോഴും ഷെയര്‍ ചെയ്യലും ആകെ ഈ മുഖ്പുസ്തകം എന്നെ സംബന്ധിച്ചേടത്തോളം ഈയിടെയായി ആ പേര് അന്വര്‍ത്ഥമാക്കിയിരിയ്ക്കുന്നു. അതുകൊണ്ട് പ്രിയപ്പെട്ട മുഖപുസ്തകമേ, തല്‍ക്കാലം ഞാന്‍ നിന്നെ വിട്ടു പോകുന്നില്ല.... മുഖം മനസ്സിന്റെ കണ്ണാടി.....മനസ്സിന്റെ കണ്ണാടി പുസ്തകമേ, വീണ്ടും നന്ദി..... 

 dec12, 2014

DencalfietmbestuSrelpohr mn14s,eor 20ae14ed 

എന്ത് വിഡ്ഢiത്തം കുറിച്ചാലും എനിയ്ക്കൊരുപാട് 'ലൈക്‌ ' കിട്ടി എന്ന് വീമ്പടിയ്ക്കുകയല്ലേ , ഈ തലമുറ ?എഴുതുന്നതെല്ലാം അവര്ക്ക് കവിതയാണ് .അതിനെ ലൈക്‌ ചെയ്യാന് കുറേ ആളുകളും.ഉത്തമ കവിത,ശ്രേഷ്ഠ കവിത എന്തെന്നറിയേണ്ട ആവശ്യം അവര്ക്കില്ലാ.നല്ലത് വായിക്കാനും അവര്ക്ക് സമയമില്ല.---ശ്രീമതി സുഗത കുമാരിയുടെ വാക്കുകള്
ഇക്കാരണം കൊണ്ടുതന്നെയാകാം, പണ്ട്, വെണ്മണിക്കവിയോ, അദ്ദേഹത്തിന്റെ സമകാലീകനോ ഇങ്ങിനെ എഴുതിയത്.
പൊട്ടിയ്ക്കാം തേങ്ങ ഭൂതേശാ
മുട്ടിയ്ക്കാതെയൊരാണ്ട് ഞാന്
പൊട്ടശ്ലോകങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിയ്ക്കണേ.....


December 19, 2014 · 'കടലിലെയോളവും കരളിലെമോഹവും അടങ്ങുകില്ലാ ...' ഒന്നു കഴിഞ്ഞാല്‍ അടുത്ത തിരവന്നു തൊട്ടുതലോടിയും, ചിലപ്പോള്‍ ആഞ്ഞടിച്ചും കടല്‍, കരയോടു സ്നേഹപ്രകടനം നടത്താന്‍ തുടങ്ങിയിട്ട് കാലമെത്രയായെന്നു ആര്‍ക്കും അറിയില്ല. കടലില്‍ പെട്ടവരില്‍ കരയ്ക്ക്‌ കയറി രക്ഷപ്പെടാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്മാര്‍. അല്ലാത്തവര്‍ മോഹമാകുന്ന തിരമാലകളായി കര തൊട്ടുകളിച്ചുകൊണ്ടേ ജീവിച്ചു പോകും....അനന്തമായ കടലിലെ അന്തമില്ലാത്ത തിരകള്‍ ! '

dec 11,2015


4 November 2014 at 09:56 ·
ഓം ഭൂര് ഭുവ് സ്വഹ:
ഓരോ പ്രഭാതത്തെയും സുപ്രഭാതമാക്കുന്നത് ആദിത്യ ദര്ശനം തന്നെ. ഓരോ പ്രഭാതത്തിലും മരഅഴികള്ക്കിടയിലൂടെ സ്നേഹരശ്മികള് പരത്തി ആശ്വാസവും ഉന്മേഷവും വാരി വിതറി അടുക്കളയെ ഐശ്വര്യവത്താക്കുന്ന ആദിത്യഭാഗവാന് നമസ്ക്കാരം!
12000 അടി മുകളിൽ കേദാരിൽ അനുഭവിച്ച സൂര്യോദയം വിവരണാതീതമായ അനുഭൂതിയായി ഇപ്പോഴും മനസ്സില് നിറഞ്ഞു നിൽക്കുന്നു..
അതിരാവിലെ കട്ടിലിൻറെ തലയ്ക്കലുള്ള ചെറിയ ജനൽ, അതി കഠിനമായ തണുപ്പുണ്ടെങ്കിലും തുറന്നു..വിശ്വസിയ്ക്കാനാവാത്ത, വർണ്ണിയ്ക്കാൻ വാക്കുകളില്ലാത്ത കാഴ്ച്ച. നിശ്ശബ്ദമായി നോക്കികണ്ടു..മഞ്ഞുപുതച്ചു കിടക്കുന്ന മലകൾക്കു പിന്നിൽ നിന്നും കുറേശ്ശെ കുറെശ്ശേയായി ഉയർന്നു പൊങ്ങുന്ന ചുവന്ന തളിക,അതിൽ നിന്നും പുറപ്പെടുന്ന ചുവന്ന രശ്മികൾ വെളുത്ത ഹിമക്കട്ടകളിൽതട്ടി സ്വർണ നിറം എമ്പാടും പരത്തുന്നു..നോക്കിക്കൊണ്ടിരിയ്ക്കവേ, സുവർണ്ണരശ്മികൾ പതുക്കെ വെള്ളി രശ്മികളായി മാറുന്നു..നല്ല നിലാവെളിച്ചത്തിന്റെ കുളുര്മ്മ! (ബദരിയിലും ഇതേ അനുഭവം തന്നെ)
ഭാരതത്തില്, സൂര്യരശ്മി ആദ്യം പതിയ്ക്കുന്ന ഒറീസ്സയിലെ കൊണാർക്ക്‌ സൂര്യ ക്ഷേത്രത്തിനടുത്തുള്ള ബീച്ചിൽ അതിരാവിലെ 4-41/2 യ്ക്ക് എത്തിച്ചേർന്നാൽ, ആകാശത്തിന്റെ വെളിച്ചത്തിൽ (ചിലപ്പോൾ ചന്ദ്രന്റെയും, നക്ഷത്രങ്ങളുടെയും സാന്നിദ്ധ്യത്തിൽ) ഉദിച്ചു വരുന്ന സൂര്യൻ അതിമനോഹരം.
അതേപോലെ കന്യാകുമാരിയിലായാലും, ലോകത്തിന്റെ ഇതു മൂലയില് നിന്നായാലും ഉദയസൂര്യന് നല്കുന്ന ഉണരവ്വും ഊര്ജ്ജവും മറ്റൊന്നിനോടും ഉപമിയ്ക്കാന് സാദ്ധ്യമല്ല. ...
സ്വന്തം വീട്ടുപറമ്പിലിരുന്നാലും നമ്മുടെ മുറ്റത്ത് വീഴുന്ന ആദ്യകിരണങ്ങൾ സ്വന്തം കണ്ണുകളിൽ സ്വാംശീകരിച്ചെടുക്കാനായാൽ ഭാഗ്യം തന്നെ.
പട്ടണങ്ങളിലെ ഉയർന്നു വരുന്ന കെട്ടിട സമുച്ചയങ്ങൾ പ്രഭാതത്തിലെ ഉദിച്ചുയരുന്ന ചുവന്നഗോളത്തെ കാണുവാന് അതിനനുവദിയ്ക്കാതിരിക്കുമ്പോള് കഷ്ടം തോന്നുകയാണ്..
ധനികനും,ദരിദ്രനും, പണ്ഡിതനും,പാമരനും ഒരേപോലെ, പിശുക്കില്ലാതെ പ്രപഞ്ചം വാരിക്കോരിത്തരുന്ന അമൂല്യദൃശ്യം !
അത് ആവോളം അനുഭവിയ്ക്കാന് ഏവര്ക്കും സാധിച്ചെങ്കില്!
എല്ലാവർക്കും എന്നും മനോഹരമായ സുപ്രഭാതങ്ങൾ ആശംസിയ്ക്കുന്നു.
ഓം ഭൂര് ഭുവസ്വ:


ന്തരണ(????) 
മന്ത്രം മനസ്സില്‍ ഉരുവിട്ടുകൊണ്ട് ആ ബഞ്ചില്‍ നീണ്ടു നിവര്‍ന്നു കിടന്നു.......

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...